50 ലക്ഷം രൂപയാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ടിക്കാറം മീണ ഉന്നയിച്ചിരിക്കുന്നത്. മനപൂര്‍വ്വം തന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ നീക്കമാണിത്. ഇത്തരം രീതിയില്‍ ഉള്ളടക്കം ചിട്ടപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ടിക്കാറം മീണ പിന്മാറണമെന്നും പി ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയിലാണ് ശശിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇടത് വലത് സര്‍ക്കാരുടെ കാലഘട്ടത്തില്‍ നേരിട്ട ദുരനുഭവങ്ങളും രാഷ്രീയ സമ്മര്‍ദ്ദവുമാണ് ആത്മകഥയിലൂടെ ടിക്കാറാം മീണ പറയുന്നത്. ശശിക്കെതിരെയാണ് ഒന്നാം ഭാഗത്തില്‍ കൂടുതല്‍ വിമര്‍ശനമെങ്കിലും യു ഡി എഫ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫക്കെതിരെയും ആത്മകഥയില്‍ ആരോപണമുണ്ട്.
പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍, അവരുടെ വിരലടയാളം പതിപ്പിക്കുകയും, സാക്ഷ്യ പത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദേശമുണ്ട്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്